2019, ഓഗസ്റ്റ് 10, ശനിയാഴ്‌ച

സൈക്കിളു ചവിട്ടാൻ.

സൈക്കിളു ചവിട്ടാൻ.


സൈക്കിളിൽ കയറി ഉലകം ചുറ്റാൻ കുട്ടിക്കാലത്ത് മോഹം തോന്നാത്തവർ ഉണ്ടാകുമോ? മൂന്നു ചക്ര സൈക്കിളിൽ തുടങ്ങി വലിയ സൈക്കിളിൽ കയറി മുട്ടുപൊട്ടുന്ന ഒരു സൈക്കിൾ കാലം അനുഭവിക്കാത്തവരുണ്ടാകുമോ?(ഉണ്ടെങ്കിൽ ബാല്യത്തെ വേണ്ടവിധം ആസ്വദിച്ചിട്ടില്ല) വാഹനം എത്ര പെരുകിയാലും സൈക്കിളിനോട് നമുക്കൊരു ഇഷ്ടമുണ്ട്. കയറി ,ചവിട്ടി ,നാട്ടിലൂടെ കറങ്ങി നടക്കാൻ പഠിക്കും വരെ കൗതുകത്തോടെ സൈക്കിളിനെ നോക്കിയിരുന്ന ഒരു കാലം എല്ലാ മുതിർന്നവർക്കും ഉണ്ടാകും. കാലം ഒരുപാട് കഴിഞ്ഞിട്ടും  പുത്തൻ വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടും സൈക്കിൾ നമുക്ക് ഇന്നും എന്നും ഒരു അത്ഭുത വാഹനം തന്നെയാണ്. വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ ഓടുന്ന ഭയങ്കരൻ തന്നെ.!

മൈക്കിൾ ചേട്ടൻറെ സൈക്കിളും വാങ്ങി വട്ടത്തിൽ ചവിട്ടിനീളത്തിൽ ഓടി, പറന്നു ആകാശത്തിൽ എത്തി ,അവിടെവച്ച് കാലുളിക്കിയ ചന്ദ്രനെന്ന കുട്ടിയെ കാണുന്നു. അവനും ഭൂമിയിലേക്ക് വരണം . എന്തിനാണ് വരവ് എന്നറിയാമോ സൈക്കിൾ ചവിട്ടാൻ തന്നെ. കുട്ടികളുടെ ഭാവനയെ അവരുടെ അനുഭവ സാഹചര്യത്തിൽ നിന്നുകൊണ്ട് ആകാശത്തോളം ഉയർത്തി കൊണ്ടുപോകുന്ന ചെറിയ കവിതയാണ് പി പി രാമചന്ദ്രൻ രചിച്ച സൈക്കിൾ ചവിട്ടാൻ എന്ന മനോഹരമായ പുസ്തകത്തിന്റെ ഉള്ളടക്കം. ബാബുരാജിന്റെ വർണ്ണചിത്രങ്ങൾ  മനസ്സിൽ മഴവില്ല് തെളിയിക്കും പോലെ മനോഹരമാണ്. ചെറിയ കുട്ടികൾക്കും  വലിയ മനുഷ്യർക്കും  ഒരേ പോലെ വായിക്കാനും വ്യത്യസ്തമായ അർഥങ്ങൾ കണ്ടെത്താനും കഴിയുന്ന ചെറുപുസ്തകം. താളാത്മകമായി ചൊല്ലി നടക്കുവാൻ കുഞ്ഞുമനസ്സുകളിൽ പതിയും വിധത്തിലാണ് രചനാ ശൈലി.

മൈക്കിൾ ചേട്ടാ
സൈക്കിളു വേണം
എങ്ങടാ മോനെ
ചന്ദ്രനിലേക്ക്
 എന്തിനാ മോനേ
 നിലാവു കൊള്ളാൻ
  ബെൽ ഇല്ല മോനേ
  നാവുണ്ട് ചേട്ടാ
  ബ്രേക്ക് ഇല്ല മോനേ
  കാലുണ്ട് ചേട്ടാ......

   കുട്ടികൾക്കും മുതിർന്നവർക്കും കൈയിലെടുത്ത്  വായിച്ചു തീർക്കാതെ താഴ്ത്തി വയ്ക്കാൻ കഴിയാത്ത വിധം ഈ പുസ്തകത്തെ രൂപകൽപ്പന ചെയ്തിരിക്കുന്നത് അരുണ ആലഞ്ചേരിയാണ്.
   വായനയുടേയും വ്യാഖ്യാനത്തിന്റെയും ലോകത്തിലേക്ക് കുട്ടികളെ നയിക്കുവാൻ
   ഈ പുസ്തകം ഉത്തമ സഹായി.

2019, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

സഡാക്കോ ഹിരോഷിമയുടെ നൊമ്പരം

സഡാക്കോ ഹിരോഷിമയുടെ നൊമ്പരം.



വിദ്യാലയങ്ങളിൽ ഹിരോഷിമ ,നാഗസാക്കി ദിനാചരണത്തിന് ഒരുങ്ങുന്നവർ  തീർച്ചയായും വായിക്കേണ്ട പുസ്തകമാണ് സഡാക്കോ ഹിരോഷിമയുടെ നൊമ്പരം. പൊതു വിദ്യാലയങ്ങൾ നടക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് സഡാക്കോയുടെ കഥകൾ കേൾക്കാൻ അവസരം ലഭിച്ചിട്ടുണ്ടാവും. എന്നാൽ കുട്ടികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ സഡാക്കോയുടെ കഥ വിവരിക്കുന്ന പുസ്തകങ്ങൾ മലയാളത്തിൽ അതിൽ കുറവാണ് .ഈ കുറവ് പരിഹരിക്കുവാൻ സഡാക്കോയെ മുഖ്യ കഥാപാത്രമാക്കി എഴുതിയ പുസ്തകമാണിത്. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിൻറെ രചയിതാവ് രാധികാദേവി ടി ആർ ആണ്.
സഡാക്കോയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ ചെറിയ അധ്യായങ്ങൾ ആക്കി ഫോട്ടോകൾ കൾ മനോഹരമായ ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് പുസ്തകത്തിൻറെ രൂപകല്പന നിർവഹിച്ചിരിക്കുന്നത്. മൂന്നാം ക്ലാസ് മുതലുള്ള ഉള്ള കുട്ടികൾക്ക് അനായാസേന വായിച്ചു പോകാൻ കഴിയുന്ന വിധമുള്ള ലളിതമായ ഭാഷയിലൂടെയാണ് ഈ ജീവിത കഥയുടെ വിവരണം. കുട്ടികൾക്ക്  പരിചിതമായ കഥയെ വസ്തുതകളുടെ പിൻബലത്തോടെ പുസ്തകം വിവരിക്കുന്നു.
സഡാക്കോയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയാ യിരുന്ന ചി സുകോ ഹമാമോറ്റോ ഒരു ദിവസം അവളെ കാണാൻ ആശുപത്രിയിൽ എത്തിയപ്പോഴാണ് കടലാസ് ഉപയോഗിച്ച് 1000 കൊറ്റികളെ നിർമ്മിച്ച് പ്രാർത്ഥിച്ചാൽ ഏതാഗ്രഹവും സഫലമാകും എന്ന പുരാതന ജാപ്പനീസ് ജനതയുടെ വിശ്വാസം സഡാക്കോയുടെ അടുത്ത് എത്തിക്കുന്നത്. കടലാസ് ഉപയോഗിച്ച് ആയിരം കൊറ്റികളെ നിർമ്മിക്കുവാൻ കഴിഞ്ഞാൽ  മരണത്തിൽ നിന്ന് രക്ഷപ്പെടാം എന്നുള്ള തോന്നൽ  വലിയ പ്രതീക്ഷയാണ് നൽകിയത്.അറുന്നൂറ്റി നാൽപ്പത്തിനാല് കൊക്കുകളെ നിർമിച്ച് സഡാക്കോ ലോകത്തോട് വിട പറഞ്ഞു.

യുദ്ധവിരുദ്ധ പ്രഭാഷണങ്ങളെ കാൾ വലിയ ശക്തിയാണ് 32 പേജുള്ള ഈ പുസ്തകം വായനക്കാരായ കുട്ടികൾക്ക് നൽകുന്നത് .യുദ്ധത്തിന്റെ ഭീകരതയും യുദ്ധം മൂലം കുട്ടികൾക്ക് സംഭവിക്കുന്ന ദുരന്തങ്ങളും പുസ്തകം കഥ പോലെ അനുഭവപ്പെടുത്തും.പ0ന പ്രവർത്തനങ്ങൾക്കും അനുബന്ധ വായനയ്ക്കും ഈ ചെറു പുസ്തകം പ്രയോജനപ്പെടും.

കാട്ടിലേക്ക് എത്രയോ വഴികള്‍.

കുട്ടികള്‍ക്ക് വേണ്ടി രാധിക .

സി .നായര്‍ രചിച്ച ലഘുനോവലാണ്‌ കാട്ടിലേക്ക് എത്രയോ വഴികള്‍.കൈരളി
ചില്‍ ട്ര ന്‍സ് ബുക്ക്‌ ട്രസ്റ്റ്‌ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്പതിന്നാലു അധ്യായങ്ങളിലായിപൂര്‍ത്തിയാവുന്നനോവലിന്റെ ഓരോ അധ്യായത്തിലും സന്ദര്‍ഭ ത്തോട് ചേര്‍ന്ന് നില്‍ക്കുന്ന എന്‍ . ജി .സുരേഷ് കുമാര്‍ വരച്ചചിത്രങ്ങളുമുണ്ട് .കുട്ടികള്‍ക്ക് ഇണങ്ങുന്ന ഭാഷയും കഥാ സന്ദര്‍ഭങ്ങളും നോവല്‍ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ക്കുവാന്‍കുഞ്ഞുങ്ങളെ പ്രേരിപ്പിക്കും .
 . 
കഥ കേള്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നഉമക്കുട്ടിക്കു ധാരാളംകഥകള്‍ ഇതിനകം കേള്‍ക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് . .ടോട്ടോചാനും അത്ഭുത ലോകത്തെ ആലിസുംകുഞ്ഞിക്കുനനും ജാക്കും ടോം സോയറും വികൃതി രാമനുംആലിബാബയും എല്ലാം അവളുടെ മനസ്സ് നിറഞ്ഞുനില്‍ക്കുകയാണ് .എങ്കിലും അവള്‍ക്കു പ്രിയം അമ്മ പറഞ്ഞു കൊടുക്കുന്ന ജോക്കര്‍ മുയലിന്റെയുംകുട്ടുകാരുടെയും കഥയാണ് .പച്ചക്കൊമ്പന്‍ വിട്ടിലും മീശക്കാരന്‍ എലിയും ജോക്കറിന്റെ കൂട്ടുകാരാണ്‌ഇവര്‍ക്കൊപ്പം ഉമ നടത്തുന്ന യാത്രയാണ്‌ നോവലിന്റെ ഉള്ളടക്കം.അമ്മപറയുന്ന കഥകളോട് ഉമസ്വയം ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ഉത്തരങ്ങള്‍ തേടുകയും ചെയ്യാറുണ്ട്. .
നാലാം ക്ലാസ്സുകരിയെ കഥ പാത്രമാക്കിയ ഈ നോവല്‍ കുട്ടികളുടെ ഭാവനാ വികസനത്തിനും പുതിയപുസ്തകങ്ങള്‍ വായിക്കുന്നത്തിനും സഹായകം .

വഴിതെറ്റിപ്പോയ കുഞ്ഞുറുമ്പ്

വഴിതെറ്റിപ്പോയ കുഞ്ഞുറുമ്പ്


രചന - കമൽ കാന്ത് കോന്നാർ
പ്രസിദ്ധീകരണം. എൻ.ബി.ടി.








ആന്റി എന്ന് പേരുള്ള കുഞ്ഞുറുമ്പിന്റെ കഥ. അവളുടെ അമ്മയായ ബിസി ചന്തയ്ക്ക് പോയപ്പോൾ അവളോട് പറഞ്ഞു. 'പുറത്തിറങ്ങരുത് '. മാളത്തിനകത്തിരുന്ന് മടുത്ത് അവൾ പുറത്തിറങ്ങി. കാഴ്ച കണ്ട് നടന്ന് ദൂരെ മനോഹരമായ പൂന്തോട്ടത്തിലെത്തി.
തിരിച്ചു പോകുവാൻ ആലോചിച്ചപ്പോൾ വഴിയറിയാതെ സമയത്തിനെത്താൻ കഴിയാതെ അവൾ വിഷമത്തിലായി.പിന്നീട് ചുറ്റുമുള്ള ജീവികളുടെ സഹായത്താൽ വീട്ടിലെത്തുന്നു.
മനോഹരമായ ഗ്രാഫിക് ചിത്രങ്ങളാണ്
ഈ പുസ്തകത്തിലുള്ളത്.
ജൈവവൈവിധ്യത്തിന്റെ ജീവ വൈവിധ്യാനുഭവം കുട്ടികളെ അനുഭവിപ്പിക്കാൻ പ്രാപ്തമായ പുസ്തകം