2011, മാർച്ച് 18, വെള്ളിയാഴ്‌ച

90 . സൗര യൂഥം

 സൗരയൂഥം  ഒരു ചെറിയ ശാസ്ത്ര പുസ്തകമാണ് .ഇതില്‍   സൌരയൂഥത്തെ  കുറിച്ചുള്ള പ്രാഥമിക  വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു .എല്‍ .പി.ക്ലാസ്സുകളിലെ കുഞ്ഞുങ്ങള്‍ക്ക്‌  സ്വയം വായിച്ചു  മനസ്സിലാക്കുവാന്‍ കഴിയും വിധം ലളിതമായ വിവരണം .ഫോട്ടോകളും ചിത്രങ്ങളും കുട്ടികളില്‍  ആശയ രൂപീകരണത്തിനു സഹായിക്കും .
ഡി .സി. ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ വില 28 രൂപയാണ് .ഒരു വിദേശ പുസ്തകത്തിന്റെ മലയാള രൂപമാണിത് .

89 . മംഗുവിന്റെ പമ്പരം

 രസമുള്ള ഒരു കളിപ്പാട്ടം വേണമെന്ന് ആഗ്രഹിച്ചു നടന്ന കുട്ടിയായിരുന്നു മംഗു.അവന് അത്  വാങ്ങി കൊടുക്കുവാന്‍  രക്ഷിതാക്കള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും  അവരുടെ സാമ്പത്തിക സ്ഥിതി അതിനു അവരെ അനുവദിച്ചില്ല .അങ്ങനെയിരിക്കെ അവന് ഒരു  പഴയ പമ്പരം  ലഭിച്ചു അതിന്റെ കഥയാണ്   മംഗുവിന്റെ പമ്പരം .

2011, മാർച്ച് 16, ബുധനാഴ്‌ച

88. വിഡ്ഢികളുടെ സ്വര്‍ഗം

ചില്‍ ട്രെന്‍സ്  ബുക്ക് ട്രസ്റ്റ്‌  പ്രസിദ്ധീകരിച്ച    വിഡ്ഢികളുടെ സ്വര്‍ഗം  , ശങ്കര്‍  രചിച്ച പുസ്തകമാണ് .അകവൂര്‍ നാരായണന്‍  മലയാളത്തിലേക്ക്  മൊഴി മാറ്റം നടത്തിയിരിക്കുന്നു.
മനുഷ്യരുടെ വിഡ്ഢി ത്തങ്ങളാണ് ഇതിലെ എല്ലാ ചെറിയ കഥകളുടെയും ഉള്ളടക്കം .ചിന്താ രഹിതമായ പ്രവര്‍ത്തികള്‍ ജനിപ്പിക്കുന്ന അബദ്ധങ്ങള്‍ ചിരിക്കൊപ്പം  ചിന്തയും ഉണര്‍ത്തും .പുതിയ ജീവിത പാഠ ങ്ങള്‍ പ്രദാനം ചെയ്യുന്ന 12  കഥകള്‍ ഇതിലുണ്ട് .അനുയോജ്യമായ  ചിത്രങ്ങള്‍  കഥകള്‍ക്ക്  ദൃശ്യാനുഭവ   പ്രതീതി  ജനിപ്പിക്കുന്നവയാണ്.3 ,4  ക്ലാസ്സിലെ കുട്ടികള്‍ക്ക് സ്വയം വായിച്ചു രസിക്കാവുന്ന പുസ്തകം .
ഒരു കഥ വായിക്കു...................................

...

,          

2011, മാർച്ച് 15, ചൊവ്വാഴ്ച

87. തീവണ്ടിയും കുതിരയും

കേരള ശാസ്ത്ര സാഹിത്യ പരിഷത്  പ്രസിദ്ധീകരിച്ച  പുസ്തക പൂമഴ  കൂട്ടത്തിലെ  അംഗമാണ് .     തീവണ്ടിയും കുതിരയും .തീവണ്ടി  സിഗ്നല്‍ കാത്തു   കിടക്കുമ്പോള്‍      അടുത്ത് പുല്ലുതിന്നു  കൊണ്ടിരിക്കുന്ന കുതിരയെ ശ്രെദ്ധിക്കുന്നു .കുതിര ഇതൊന്നുമറിയാതെ  പുല്ലു തിന്നു കൊണ്ടേയിരിക്കുന്നു  .കുട്ടികള്‍ കുതിരയുടെ അടുത്ത് പ്രകടിപ്പിക്കുന്ന സ്നേഹം തീവണ്ടിയില്‍ ഉളവാക്കുന്ന മാറ്റം  ,അതാണ് കഥയുടെ ഉള്ളടക്കം .ചുറ്റും കാണുന്ന സംഭവങ്ങളെ മനസ്സില്‍ ഒരുക്കി  രൂപപ്പെടുത്തുന്ന  ഇത്തരം രചനകള്‍ കുട്ടികള്‍ക്ക് ഭാവനയുടെ പുതിയ വഴികള്‍  തിരഞ്ഞെടുക്കുവാന്‍  സഹായിക്കും.ചിത്രങ്ങളുടെ ശരിയായ  സാന്നിധ്യം പുസ്തകത്തെ കുഞ്ഞുങ്ങളുടെ ഹൃദയത്തോടെ ചേര്‍ത്ത് നിര്‍ത്തുവാന്‍ ഏറെ  സഹായിക്കും .മലയാളത്തില്‍ ഒട്ടേറെ ബാലസാഹിത്യ കൃതികള്‍ ഉണ്ടെങ്കിലും കുട്ടികളെ പരിഗണിച്ചുള്ളവ കുറവാണ് എന്നതിന്  അപവാദവു മാണ്‌  ഈ കുഞ്ഞു പുസ്തകം.           

2011, മാർച്ച് 14, തിങ്കളാഴ്‌ച

85, മോഹിനിയും അസുരനും

രാക്ഷസനെ തോല്‍പ്പിക്കുന്ന കഥകള്‍  എല്ലാ കുട്ടികള്‍ക്കും ഇഷ്ടമാണ് .തലയില്‍ തൊട്ട്മനുഷ്യരെ ഇല്ലാതാക്കുന്ന  ഭസ്മാസുരനെ  മോഹിനി എന്നാ പെണ്‍  കുട്ടി ഇല്ലാതാക്കുന്ന കഥയാണ്  മോഹിനിയും അസുരനും.കഥയ്ക്ക്  അനുയോജ്യമായ ,വ്യത്യസ്തമായ  ചിത്രങ്ങള്‍ പുസ്തകത്തിന്റെ പ്രധാന സവിശേഷതയാണ്.
മോഹിനിയുടെ ഗ്രാമ വാസികള്‍  ഭസ്മാസുരനെ ഭയന്നാണ്  ജീവിച്ചിരുന്നത് .മറ്റുള്ളവരില്‍ നിന്നും രാക്ഷസനെ പറ്റിയുള്ള വിവരങ്ങള്‍ അവള്‍ നേടുന്നു.രാക്ഷസനെ ഇല്ലാതാക്കാന്‍ അവള്‍ ആഗ്രഹിക്കുന്നു .ഗ്രാമവാസികളും ഗ്രാമത്തലവനും ആദ്യം എതിര്‍ത്തെങ്കിലും  മോഹിനിയുടെ     തീരുമാനത്തിന്    
മുന്‍പില്‍  അവരും കീഴടങ്ങുന്നു . കോട്ടയിലെത്തി    രാക്ഷസനെ ഇല്ലാതാക്കി   നാടിനെ   രക്ഷിക്കുന്നു  . 
ചെറിയ  കുട്ടികളുടെ   ഭാവനയും  സര്‍ഗാത്മകതയും  വികസിപ്പിക്കുന്നതിന്  ഇത്തരം  കഥകള്‍ക്ക്  പ്രധാന  പങ്കാണുള്ളത്  .കയ്യെഴുത്ത്  മാസികകള്‍  രൂപപ്പെടുത്തുന്ന  കുട്ടികള്‍ക്ക്  
ലേ  ഔട്ടില്‍  ദിശാ  ബോധം   നല്‍കുന്നതിനും   പുസ്തകം  ഉപകരിക്കും . 
     
     

2011, മാർച്ച് 13, ഞായറാഴ്‌ച

84. മുത്തിയമ്മ തുന്നുമ്പോള്‍

 ഹീബ്രു  ഭാഷയില്‍  എഴുതപ്പെട്ട മുത്തിയമ്മ  തുന്നുമ്പോള്‍   മലയാളത്തില്‍  എത്തിച്ചത്  എന്‍.ബി. ടി. ആണ് .യുറി ഓര്‍ ലേവ് എഴുതിയ പുസ്തകത്തെ മലയാളത്തിലാക്കിയത്  കെ.കെ. കൃഷ്ണ കുമാറാണ്ശിശു സൌഹൃദപരമായ ഉള്ളടക്കവും രചനാ ശൈലിയുമാണ് ഈ കഥാ ഗാനത്തിനു ഉള്ളത്.
പട്ടണത്തില്‍ എത്തുന്ന  മുത്തി അമ്മയാണ്  പ്രധാന  കഥാ പാത്രം.കയ്യിലൊരു മാറാപ്പും കമ്പിളി നുലും കൊരുത്ത് തുന്നുവാനുള്ള സൂചികള്‍  എന്നിവയു മായാണ് മുത്തിയമ്മ  പട്ടണത്തില്‍  എത്തുന്നത് .ചെറിയ  ചെറിയ  ആവശ്യങ്ങള്‍  മുതല്‍ വലിയ    ആവശ്യങ്ങള്‍ വരെ കമ്പിളി നൂലിനാല്‍  മുത്തശ്ശി രൂപപ്പെടുത്തുന്നു.  കമ്പിളി കുഞ്ഞുങ്ങളെ  പള്ളിക്കുടത്തില്‍  ചേര്‍ക്കുവാന്‍  സ്കൂളും  നഗര  സഭയും  സര്‍ക്കാരും  സമ്മതിക്കുന്നില്ല . മുത്തി  അമ്മയുടെ  വിശേഷങ്ങള്‍  അറിഞ്ഞ്‌ എത്തുന്നവരില്‍ നിന്ന് പണപ്പിരിവ് നടത്തുവാന്‍  നഗര സഭ ശ്രെമിക്കുന്നു. ദേഷ്യപ്പെട്ട് മുത്തിയമ്മ  നൂല് വലിച്ച്
എല്ലാം  ഇല്ലാതാക്കുന്നു.പട്ടണത്തില്‍ നിന്ന്യാത്രയായി എങ്ങോട്ടെന്നോ ? 
                    കേട്ട് മടുത്ത കഥകളില്‍ നിന്ന് വ്യത്യസ്തമായ  ഈ രചന പുതിയ വായനാ അനുഭവം നല്‍കും.ഭാവനയുടെ പുതിയ ലോകങ്ങള്‍ കീഴടക്കുവാന്‍ കുട്ടികളെ  ഇത്തരം രചനകള്‍  സഹായിക്കും.    

2011, മാർച്ച് 12, ശനിയാഴ്‌ച

83.എന്റെ ജീവിതം -ഒരു ചിത്ര ശലഭത്തിന്റെ കഥ

ഭൂഗോളത്തിലെ പ്രകൃതിയുടെ  സമ്മാനങ്ങളായ സകല  കുഞ്ഞുങ്ങള്‍ക്കും സമര്‍പ്പിച്ചിരിക്കുന്ന  പുസ്തകമാണ്  എന്റെ  ജീവിതം -ഒരു ചിത്ര ശലഭത്തിന്റെ കഥ  .പേര് സൂചിപ്പിക്കുന്നത് പോലെ ഒരു
ചിത്ര ശലഭത്തിന്റെ ആത്മ കഥയാണിത്‌ .അരളി ചെടിയുടെ അടിയില്‍ അരുമ കിങ്ങിണി പോലെ  തുങ്ങി ജീവിതത്തിലേക്ക് എത്തുന്ന കഥ യഥാര്‍ത്ഥമായ ചിത്രങ്ങള്‍ ഉപയോഗപ്പെടുത്തി വിവരിച്ചിരിക്കുന്നു .

2011, മാർച്ച് 9, ബുധനാഴ്‌ച

82. കൊക്കരക്കോ

രാമകൃഷ്ണന്‍   കുമരനെല്ലൂര്‍ രചിച്ച അമ്പതു കുട്ടിക്കവിതകളുടെ സമാഹാരമാണ്   കൊക്കരക്കോ.കുട്ടികള്‍ക്ക് അനുചിതമായ ഇതിവൃത്തവും താളവും  ഉള്‍ക്കൊള്ളുന്നതാണ്  ഇതിലെ വരികള്‍ . 


 മോഹം പോലെ തന്നെ ഓരോ കുഞ്ഞ്കവിതകളും കുട്ടിയുടെ കാഴ്ച കളോ അവന്റെ കണ്ണിലുടെ മുതിര്‍ന്നവരുടെ       
കാഴ്ചകളോ      ആണ്. കടം കഥകളുടെയും  പഴംചൊല്ലുകളുടെയും     സാമിപ്യം  ചില കവിതകളില്‍ കാണാം .തോണി,വണ്ടി,പാവക്കുട്ടി.തീ,.മൂങ്ങ,എലി  എന്നിവ അത്തരം രചനക്കുള്ള  ഉദാഹരണങ്ങളില്‍ ചിലതാണ്. താളത്തോടെ ചൊല്ലി രസിക്കാവുന്ന രചനകളും പുസ്തകം  കുട്ടികള്‍ക്ക് പ്രീയപ്പെട്ടതാക്കും  .   
പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും പാഠ ഭാഗങ്ങളുമായി  ചേര്‍ത്ത് ഉപയോഗപ്പെടുത്താവുന്ന കുറെയധികം  കുഞ്ഞു കവിതകള്‍ ഈ പുസ്തകത്തിന്റെ സ്കൂള്‍ വായന ശാലയിലെ സ്ഥാനം ഉറപ്പിക്കും .                                                                                                                                   

2011, മാർച്ച് 7, തിങ്കളാഴ്‌ച

81. വായനയുടെ ലോകം

 കേരളത്തിന്‍റെ സാമൂഹ്യ രംഗത്ത്‌  നിര്‍ണ്ണായക സംഭാവനകള്‍  നല്‍കിയ മഹാനാണ് 
 പി.ടി .ഭാസ്കര പണിക്കര്‍.
പി.ടി.ബി.എന്ന ചുരുക്ക പേരില്‍  അറിയപ്പെട്ട  അദ്ദേഹം  മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്‍റെ ആദ്യ  പ്രസിഡന്റ്‌ ആയിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത് ,കാന്‍ ഫെഡ്  എന്നീ  സംഘടനകള്‍ പടുത്തുയര്‍ ത്താന്‍  നേതൃത്വം   നല്‍കി .
 പി .ടി.ബിയുടെ    ഏറെ   വായിക്കപ്പെടാത്ത  പുസ്തകമാണ്   വായനയുടെ ലോകം.
വായിച്ചു വളരാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന
കൃതിയാണിത്.
ഭാരതത്തിലെ ഉത്തമ കൃതികളിലേക്ക്‌ 
കുഞ്ഞുങ്ങളെ കടത്തി വിടാനുള്ള വാതിലായി
ഇതിനെ വിശേഷിപ്പിക്കാം.
വേദങ്ങള്‍ ,ഉപനിഷത്തുകള്‍, രാമായണം
,മഹാഭാരതം ,പുരാണങ്ങള്‍ ,തിരുക്കുറള്‍
,കഥാസരിത് സാഗരം,പഞ്ചതന്ത്രം ,
ജാതക കഥകള്‍,അര്‍ത്ഥ ശാസ്ത്രം എന്നീ കൃതികളിലേക്ക്‌ കുട്ടികളുടെ ശ്രദ്ധയും 
താല്‍പര്യവും പുസ്തകം ക്ഷണിക്കുന്നു.
അനുബന്ധമായി പി .ടി.ബിയുടെ 
 ബാലകവിതകളും ചേര്‍ത്തിട്ടുണ്ട്. 
 ജീവന്‍ പബ്ലിക്കേഷന്‍സ് പസിദ്ധീകരിച്ച  ഈ പുസ്തകത്തിന്റെ വില 25  രൂപയാണ്.
അദ്ധ്യാപകരും അതുവഴി അവരുടെ
 ശിഷ്യ ഗണങ്ങളും അനിവാര്യമായി  
വായിക്കേണ്ട ഗ്രന്ഥം .          

2011, മാർച്ച് 5, ശനിയാഴ്‌ച

80. കളി പഠിക്കാന്‍ തീപ്പെട്ടി


തീപ്പെട്ടിയും കൊള്ളിയും  നാം നിസ്സാരമായി കാണുന്നവയാണ് .ഇത് ഉപയോഗപ്പെടുത്തി വിവിധങ്ങളായ പഠന സാദ്ധ്യതകള്‍ പരിചയപ്പെടുത്തുന്ന ഒരു പുസ്തകം   

2011, മാർച്ച് 3, വ്യാഴാഴ്‌ച

79 . മീന്‍ കായ്ക്കുന്ന മരം

പ്രശസ്ത കഥാ കൃത്ത്  വൈശാഖന്റെ കുട്ടികള്‍ക്ക് വേണ്ടിയുള്ള നാലു കഥകളുടെ സമാഹാരമാണ്   മീന്‍  കായ്ക്കുന്ന  മരം .കുഞ്ഞുങ്ങള്‍ക്ക്‌ വായിച്ചു രസിക്കുവാനും ജീവിത പാഠ  ങ്ങള്‍    അനുഭവിക്കാനും പ്രാപ്തമായ രചനകള്‍.    
ഇന്ദുവിന്റെ  സ്വപ്നങ്ങളിലുടെ വികസിക്കുന്ന    
മീന്‍  കായ്ക്കുന്ന  മരം  പരിസ്ഥിതി  മലിനീകരണം  ഒരു കുട്ടിയുടെ മനസ്സില്‍ ഉണ്ടാക്കുന്ന  ചിന്തകളാണ്.ഫാക്ടറിയിലെ  വിഷം ഒഴുക്കി പുഴ മലിനമാക്കുന്നതും മീനുകള്‍ ചത്തു പൊങ്ങുന്നതും ഇന്ദുവിന്റെ സ്വപ്നങ്ങളില്‍  നിറയുന്നു. ഭയാനകമായ ഈ സ്വപ്നത്തില്‍  നിന്നും ഞെട്ടി ഉണരുന്ന അവള്‍ക്ക് അച്ഛന്റെ  
വിശദീകരണം ഭയം അകറ്റാന്‍ സഹായകമാകുന്നു . മുത്തച്ചന്‍ വീണ്ടും ജനിച്ചു   
 എന്നരണ്ടാം രചന പ്രകൃതി സ്നേഹത്തിന്റെ മനോഹരമായ ആഖ്യാനമാണ്.മരത്തെ വരമായി കണ്ടു വളരാന്‍ കുട്ടികളെ ഈ സ്നേഹ ഗാഥ ഉപദേശിക്കുന്നു. കുഴിയാന രൂപ പെട്ടതിന് പിന്നിലെ കഥ വിവരിക്കലാണ് കറുമ്പന്‍ ഉറുമ്പ് . പരമു, പപ്പു   എന്നീ സുഹൃത്തുക്കളുടെ കഥ പറയുന്ന തെങ്ങിന്‍ മുകളിലെ നിധി യാണ്  നാലാമത്തെ  രചന .
കുട്ടികളെ പരിഗണിച്ചു  കൊണ്ടുള്ള ഈ കഥാ  സമാഹാരം  ചിന്തിക്കാന്‍ വക നല്‍കുന്നവയാണ്. അതീവ ലളിതമായി കുട്ടികള്‍ക്കായി ഈ  കഥകള്‍ പറഞ്ഞു തരുന്നതില്‍ ബാല സാഹിത്യ  സൃഷ്ടികള്‍ക്ക്  സമയം ചെലവഴിക്കാത്ത കഥാ കാരന് കഴിഞ്ഞിട്ടുണ്ട്. ഗൌരവമായ വായനയിലേക്ക് കുഞ്ഞുങ്ങളെ കടത്തി  വിടുന്നതില്‍ ഇത്തരം  കൃതികള്‍ പാലങ്ങളാണ്. 

2011, മാർച്ച് 2, ബുധനാഴ്‌ച

78. ആനമഴ

ഗോപു പട്ടി ത്ത റ വര്‍ണ്ണങ്ങള്‍ കൊണ്ടും  മോഹന കൃഷ്ണന്‍ കാലടി  വാക്കുകള്‍ കൊണ്ടും  വരച്ച മനോഹരമായ കവിതാ പുസ്തകമാണ് ആന മഴ .പുതിയ കാലത്തിലെ കുട്ടികളുടെ  മനസ്സറിഞ്ഞു രൂപപ്പെടുത്തിയതാണ്  ഇതിലെ ഓരോ രചനകളും .        


ബാല്യത്തിന്‍റെ  നൈസര്‍ഗ്ഗിക സ്വപ്നങ്ങള്‍ക്കൊപ്പം ചുറ്റുപാടും അവര്‍ക്ക് വഴങ്ങേണ്ടി  വരുന്ന സ്വാധീനങ്ങളും  ഈ കവിതകളില്‍ കണ്ടെത്താം .മേല്‍ വായിച്ച ചെറു കവിത   മാധ്യമ സ്വധീനങ്ങളാല്‍ എതൊരു  വീട്ടിലെ കുട്ടിയില്‍ നിന്നും  കേള്‍ക്കാവുന്നതാണ്.കട്ടന്‍ കാപ്പിയും  കമ്പ്യുട്ടെരും    പോലുള്ള  ഇതിലെ രചനകള്‍ വ്യത്യസ്ത സ്വധീനങ്ങളുടെയും സ്വപ്നങ്ങളുടെയും  വര്‍ത്തമാന കാല ചിത്രങ്ങളാണ്‌ . കല്ല്‌   കല്ലേറിനു കുട്ടിക്ക് കിട്ടുന്ന സമ്മാനങ്ങള്‍ക്ക്  അപ്പുറം പ്രകൃതി പാഠം കൂടിയാവുന്നു .അമ്പിളി മാമന്‍റെ താടി  ഒരു പുതിയ കാഴ്ച പങ്കു വെയ്ക്കുന്നു.മഴയെ കിളിയായും വെയിലിനെ  വേടനായും കാണുന്ന മഴക്കിളിയും ഇത്തരത്തിലുള്ള രചനയാണ് .വെള്ളവും,പുവും കിളിയും,ആനയും ഉറുമ്പും ,ഓണവും  ഇതിവൃത്തം ആവുമ്പോഴും രചനയില്‍ പുലര്‍ത്തുന്ന വൈവിധ്യം  വായന സമ്പന്നമാക്കുന്നു.        
ക്ലാസ്സ് മുറികളില്‍ വ്യത്യസ്തങ്ങളായ  രചനകള്‍  കുട്ടികളില്‍  നിന്ന് പ്രതീക്ഷിക്കുന്ന  അധ്യാപകര്‍ക്ക് ഈ പുസ്തകം  ഒരു തെളിച്ചമാണ് .മുപ്പതില്‍ അധികം വരുന്ന ഇതിലെ ഓരോ രചനകളും  കുട്ടികള്‍ക്ക് വായനയുടെ പുതു വഴികള്‍ തുറന്നു തരുന്നു.